തിരുവനന്തപുരം: സംസ്ഥാനത്തെ അതിർത്തി ചെക് പോസ്റ്റുകളിൽ നടത്തിയ ഓപ്പറേഷൻ ട്രഷർ ഹണ്ടിലൂടെ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. നാല് ചെക്ക് പോസ്റ്റുകളിൽ നിന്ന് കണക്കിൽപെടാത്ത പണം കണ്ടെത്തി. വേലന്താവളം, ഗോപാലപുരം, പാറശാല ചെക്ക് പോസ്റ്റിൽ നിന്നാണ് കണക്കില്ലാത്ത പണം കണ്ടെത്തിയത്.
ഫ്ളക്സ് ബോർഡിന് അടിയിൽ നിന്നാണ് വേലന്താവളം ചെക് പോസ്റ്റിൽ നിന്ന് പണം പിടിച്ചത്. അമിതഭാരം കയറ്റിയ ലോറികളെ പിഴയടക്കാതെ വിടുന്നതായും കണ്ടെത്തി. എക്സൈസ് ചെക്പോസ്റ്റുകളിലും പരിശോധന ഇല്ലാതെ വാഹനങ്ങൾ കടത്തിവിടുന്നതായും അധികൃതർ പറഞ്ഞു.
ഓണക്കാലത്തോടനുബന്ധിച്ച് 9 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക് പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന.
‘ഓപ്പറേഷൻ ട്രഷർ ഹണ്ട്’ എന്ന പേരിൽ പുലർച്ചെ 5.30നാണ് പരിശോധന ആരംഭിച്ചത്. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക