മലപ്പുറം ജില്ലയിലെ കരിപ്പൂർ വിമാനത്താവളത്തിൽ 43 കോടി രൂപയുടെ ലഹരി മരുന്നുമായി യാത്രക്കാരൻ പിടിയിലായി. ഉത്തർപ്രദേശിലെ മുസാഫർ നഗർ സ്വദേശിയായ രാജീവ് കുമാറാണ് പിടിയിലായത്. ശനിയായിലെ നെയ്റോബിയിൽ നിന്ന് വരികയായിരുന്നു ഇയാളിൽ നിന്ന് മൂന്നര കിലോ കൊക്കെയ്നും ഒന്നേകാൽ കിലോ ഹെറോയിനും പോലീസ് പിടിച്ചെടുത്തു. ഇതിന് വിപണിയിൽ ഏകദേശം 43 കോടി രൂപയോളം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ന് രാവിലെ ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് രാജീവ് കുമാർ കരിപ്പൂർലെത്തിയത്. പേഴ്സിലും ബാഗിലും ഷൂസിലുമായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഇയാളിൽ നിന്നും ലഹരി മരുന്ന് കണ്ടെടുത്തത്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും തുടർന്ന് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക