സിംഗപ്പൂർ, ഭൂട്ടാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങൾക്കാണ് പച്ചരി കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് ഇളവ് നൽകിയത്. ഇവിടങ്ങളിലേക്കുള്ള കയറ്റുമതിക്ക് കേന്ദ്ര പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.
നിയന്ത്രിത തോതിൽ മാത്രമേ കയറ്റുമതി അനുവദിക്കുകയുള്ളൂ. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കുള്ള വിലക്ക് തുടരുകയും ചെയ്യും. മൂന്നു രാജ്യങ്ങളിൽ നിന്നുള്ള അഭ്യർത്ഥനയും നയതന്ത്ര ബന്ധവും കണക്കിലെടുത്താണ് തീരുമാനമെടുത്തിരിക്കുന്നത്.
ഇന്ത്യൻ അരിയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സിംഗപ്പൂർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക