ഏഷ്യാകപ്പിലെ ആവേശകരമായ ഇന്ത്യ- പാക്ക് ക്രിക്കറ്റ് യുദ്ധം ഇന്ന്. മണിക്കൂറുകൾ കൊണ്ടാണ് ഇന്ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു തീർന്നത്. മത്സരത്തിന് വേദിയാവുന്ന ശ്രീലങ്കയിലെ കാൻഡിയിൽ ഹോട്ടലുകളിലെ മുറിയെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു മാസം മുൻപ് തന്നെ ആരംഭിച്ച മുറികളുടെ ബുക്കിംഗ് ഇപ്പോൾ ഹൗസ് ഫുൾ ആണ്. ഇപ്പോഴും അന്വേഷണങ്ങൾക്ക് കുറവൊന്നുമില്ല എന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കുന്നു.
കോവിഡ് മൂലം ഉണ്ടായ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഇന്ത്യ- പാക്ക് പോരാട്ടമടക്കമുള്ള മത്സരങ്ങൾ പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് ഹോട്ടൽ അടക്കമുള്ള വ്യവസായ മേഖല. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ ടീമുകൾ ഗ്രൂപ്പ് എ യിൽ മത്സരിക്കുമ്പോൾ ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളും മത്സരത്തിന് ഇറങ്ങും. മഴ തടസ്സം സൃഷ്ടിച്ചില്ലെങ്കിൽ തീപാറും പോരാട്ടത്തിനാവും ഇന്ന് വൈകുന്നേരം 3 മണിക്ക് പല്ലെക്കലെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ക്യാപ്റ്റൻമാരായ രോഹിത് ശർമയും ബാബർ അസംമും മത്സരത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക