കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 44ആമത് വിവാഹ വാർഷിക ദിനം. 1979 സെപ്റ്റംബർ രണ്ടിനായിരുന്നു കൂത്തുപറമ്പ് എംഎൽഎയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന പിണറായി വിജയന്റെയും തലശ്ശേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായിരുന്ന കമലയുടെയും വിവാഹം നടന്നത്.
അടിയന്തരാവസ്ഥക്കാലത്ത് 19 മാസം നീണ്ട ജയിൽവാസത്തിനും കൊടിയ പീഡനങ്ങൾക്കും ശേഷം പുറത്തിറങ്ങി രണ്ടര വർഷത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണക്കുറി ഇറങ്ങിയത് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ ചടയൻ ഗോവിന്ദന്റെ പേരിലായിരുന്നു. തലശ്ശേരി ടൗൺഹാളിൽ നടന്ന വിവാഹത്തിന് അതിഥികൾക്ക് നൽകിയത് ചായയും ബിസ്ക്കറ്റും മാത്രമായിരുന്നു.
മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ മുഖ്യ കാർമികത്വത്തിൽ പരസ്പരം മാലയിട്ട് ഇരുവരും വിവാഹിതരായി. എം വി രാഘവൻ ഉൾപ്പെടെയുള്ള അന്നത്തെ പ്രധാന സിപിഐഎം നേതാക്കൾ എല്ലാം വിവാഹ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക