കോൺഗ്രസിൽ തനിക്ക് പ്രവര്‍ത്തക സമിതി അംഗത്വം തന്നത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരാണെന്ന് ശശി തരൂർ .
വി ഡി സതീശന്റെ ബലൂണ്‍ പ്രയോഗം തല്ക്കാലം മറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തുടര്‍ന്നും മത്സരിക്കുമെന്നും സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ ഇടപെടുമെന്നും ശശി വ്യക്തമാക്കി.കെപിസിസിയിലേക്ക് തന്നെ ക്ഷണിച്ചത് കെ സുധാകരനാണ്.
2009ല്‍ തിരുവനന്തപുരത്ത് എത്തിയ തനിക്ക് ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതിന് പ്രവര്‍ത്തകരുടെ പിന്തുണയും തരൂര്‍ അഭ്യര്‍ഥിച്ചു.വിയോജിപ്പ് രേഖപ്പെടുത്തിയാല്‍ വിമതനാകില്ലെന്നും അങ്ങനെ ചിത്രീകരിച്ചവര്‍ക്കുള്ള സന്ദേശമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗത്വമെന്നും ശശി തരൂര്‍ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക