ഉദയനിധി സ്റ്റാലിന്റെ സനാതനധർമം പരാമർശത്തെ പരോക്ഷമായി എതിർത്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എല്ലാ മതങ്ങൾക്കും ഓരോ വികാരങ്ങളാണ് ഉള്ളത്. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിലും നമ്മൾ ഇടപെടാൻ പാടില്ല. ജനവിഭാഗങ്ങളെ വ്രണപ്പെടുത്തുന്ന ഒരു കാര്യത്തിലും അഭിപ്രായം പറയരുതെന്ന് എല്ലാവരോടും താൻ അഭ്യർത്ഥിക്കുന്നതായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
സനാതനധർമം തുടച്ചുനീക്കണമെന്ന ഉദയനിധി സ്റ്റാലിൻറെ പരാമർശം ബി.ജെ.പി വിവാദമാക്കിയിട്ടുണ്ട്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ബി.ജെ.പി തമിഴ്നാട് ഗവർണറുടെ അനുമതി തേടി. സനാതന വിരുദ്ധ പ്രസ്താവനയിൽ ഉദയനിധി സ്റ്റാലിനെതിരെ സംസ്ഥാന വ്യാപകമായി കേസ് നൽകുമെന്ന് തമിഴ്നാട് ഹിന്ദു മക്കൾ കക്ഷി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക