മലപ്പുറം ജില്ലയിലെ തുവ്വൂരിൽ കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയായിരുന്ന സുജിത എന്ന യുവതിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ വ്യാജ പ്രചരണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി വി ഡി സതീശന് വക്കീൽ നോട്ടീസ് അയച്ചു.
മാധ്യമങ്ങൾക്ക് മുൻപിൽ കൊലപാതക കേസിലെ ഒന്നാംപ്രതിയും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണു മുൻപ് ഡിവൈഎഫ്ഐക്കാരനായിരുന്നു എന്നാണ് മാധ്യമങ്ങൾക്ക് മുൻപിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ ഇത് തികച്ചും വാസ്തവവിരുദ്ധവും അപകീർത്തികരവുമാണെന്ന് കാണിച്ചാണ് ഡിവൈഎഫ്ഐ വി ഡി സതീശന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനം വിളിച്ച് ഒരാഴ്ചയ്ക്കകം പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് പ്രതിപക്ഷ നേതാവിനയച്ച വക്കീൽ നോട്ടീസിൽ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക