ഇലക്ട്രിക് ട്രെയിൻ ഓടിക്കുന്നതിന് നിലമ്പൂർ-ഷൊർണൂർ പാതയിൽ മേലാറ്റൂരിൽ വൈദ്യുത ട്രാക്ഷൻ സബ്സ്റ്റേഷൻ വരുന്നു. ഇതിനു മുന്നോടിയായി റെയിൽവേ സ്റ്റേഷന് തൊട്ടു സമീപമുള്ള മരങ്ങൾ മുറിച്ചു നീക്കി. മേലാറ്റൂരിലെ ചോലക്കുളത്തെ 110 കെവി സബ്സ്റ്റേഷനിൽ നിന്നാണ് ട്രാക്ഷൻ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 67 കിലോമീറ്റർ ദൂരത്തിലാണ് ഷൊർണൂർ വരെ പാത വൈദ്യുതീകരിക്കുന്നത്.ഇതിനായി 53 കോടി രൂപ ചെലവ് വരും എന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.
ട്രാക്ഷൻ സബ്സ്റ്റേഷൻ വരുന്നതിന്റെ മുന്നോടിയായി അങ്ങാടിപ്പുറം ഭാഗങ്ങളിൽ വൈദ്യുതകാലുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾക്കും തുടക്കം കുറിച്ചു. വാണിയമ്പലത്തും അങ്ങാടിപ്പുറത്തും വാടാനാംകുറുശ്ശിയിലും ആണ് വൈദ്യുത സ്വിച്ചിങ് സ്റ്റേഷനുകൾ ഒരുക്കുന്നത്. നിലമ്പൂരിൽ നിന്നും ഷൊർണൂരിലേക്ക് ട്രെയിൻ എത്തുന്നതിന് നിലവിൽ 1.35 മണിക്കൂർ സമയം വേണം. എന്നാൽ ഇലക്ട്രിക് ട്രെയിൻ ഓടി തുടങ്ങുന്നതോടെ ഇത് 1.10 മണിക്കൂറായി കുറക്കുന്നതിനും 30% ചെലവ് കുറയ്ക്കുന്നതിനും റെയിൽവേക്ക് സാധിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക