ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം വാഗമണ്ണിൽ ഇന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനുശേഷം വിനോദസഞ്ചാരികൾക്കായി പാലം തുറന്നു നൽകും. ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ചില്ലു പാലം മൂന്നു കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഒരേസമയം തന്നെ 15 പേർക്ക് വരെ കയറി നിൽക്കാവുന്ന പാലത്തിൽ അഞ്ചു മുതൽ 10 മിനിറ്റ് വരെ നിൽക്കുന്നതിന് പ്രായ ഭേദമന്യേ 500 രൂപയാണ് ഫീസ് ആയി ഈടാക്കുക. ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സും ചേർന്ന് നിർമ്മിച്ച ചില്ലു പാലത്തിന് 120 അടി നീളമുണ്ട്. മൂന്നു കോടി രൂപ ചെലവിട്ട് നിർമ്മിച്ച പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഗ്ലാസ് എത്തിച്ചത് ജർമ്മനിയിൽ നിന്നാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സാഹസികതയ്ക്കാണ് വാഗമണ്ണിൽ ഇതോടെ അവസരം ഒരുങ്ങുന്നത്. ചില്ലു പാലത്തിനു പുറമേ ആകാശ ഊഞ്ഞാൽ, സ്കൈ സൈക്ലിംഗ്,സ്കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീ ഫാൾ, ജൈന്റ് സ്വിങ്, സിപ്പ് ലൈൻ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക