പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസുകാരിയെ ഒരു മാസത്തോളം പീഡിപ്പിച്ച കേസിലാണ് 68 കാരനെ പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ ആണ് പീഡനം നടന്നത്. ഡാർജിലിംഗ് ജില്ലയിലെ ഖോരിബാരി മേഖലയിലെ താമസക്കാരിയായ പെണ്‍കുട്ടിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്.
കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് അഞ്ചാം ക്ലാസുകാരിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് 68 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരുമാസത്തോളമാണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഓരോ തവണയും പെണ്‍കുട്ടിക്ക് ഇയാള്‍ 10 രൂപ വീതം നൽകിയിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക