സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസ നിരക്കിൽ വൈദ്യുതി ചാർജ് വർധിപ്പിക്കേണ്ടി വരുമെന്നും സർക്കാരിന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ദീർഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ബാധ്യതയുണ്ടാക്കുന്നതിനു വൈദ്യുതി വാങ്ങാനുള്ള കരാർ കാരണമാകും.
വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നാണ് കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നത്. അഞ്ചുവർഷത്തേക്കുള്ള കരാറിൽ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് കമ്പനികൾ സമ്മതിച്ചിരുന്നു. ഇത് അഞ്ചുവർഷത്തേക്ക് 3270 കോടിയുടെ അധിക ബാധ്യത ഉണ്ടാക്കും എന്നാണ് കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നത്.
ദീർഘകാല കരാർ റദ്ദാക്കിയതിലൂടെയും സംസ്ഥാനത്തെ മഴ ലഭ്യതയിൽ ഉണ്ടായ കുറവും സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെൻഡർ ക്ഷണിച്ചത്. അഞ്ചുവർഷത്തേക്ക് 43 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ആണ് പുതിയ കരാർ. 3270 കോടിയുടെ അധിക ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസയുടെ നിരക്ക് വർദ്ധന ഏർപ്പെടുത്തേണ്ടി വരും. ഉണ്ടാവാൻ ഇരിക്കുന്ന ഭീമമായ സാമ്പത്തിക ബാധ്യത കെഎസ്ഇബി കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക