ബ്രസീലിയ: തെക്കൻ ബ്രസീലിലുണ്ടായ ചുഴലിക്കാറ്റിൽ 31 പേർ മരണപ്പെട്ടു. കനത്ത മഴയും കാറ്റും മൂലം 1,600 പേരുടെ വീടുകൾ തകർന്നടിഞ്ഞു. ചുഴലിക്കാറ്റിനെ തുടർന്ന് രാജ്യത്തെ 60 നഗരങ്ങളിൽ നാശനഷ്ടമുണ്ടാതായി അധികൃതർ അറിയിച്ചു.
വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ വൈദ്യുതാഘാതമേറ്റാണ് നിരവധി പേർ മരണപ്പെട്ടത്. റിയോ ഗ്രാൻഡെ ദോ സുൽ സംസ്ഥാനത്താണ് ചുഴലിക്കാറ്റിൽ ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിച്ചത്. മേഖലയിൽ കനത്ത മഴ തുടരുമെന്നും യാക്യി, കായ്, ടക്വാരി നദികളിൽ പ്രളയം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക