ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നീക്കത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഭരണഘടനാ വ്യവസ്ഥകളും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് പ്രവർത്തിക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാണെന്ന് രാജീവ് കുമാർ പറഞ്ഞു. മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ഭോപ്പാലിൽ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അന്തിമ വോട്ടർപട്ടിക ഒക്ടോബർ അഞ്ചിന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏകദേശം 5.5 കോടി വോട്ടർമാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, സർക്കാരിന്റെ 5 വർഷത്തെ കാലാവധി അവസാനിക്കുന്നതിന് ആറ് മാസം മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും സംസ്ഥാന അസംബ്ലികൾക്കും സമാനമായ സാഹചര്യമുണ്ടെന്നും രാജീവ് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക