മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്നുണ്ടായ വെടിവെപ്പിൽ രണ്ട് മരണം. 50 പേർക്ക് പരുക്കേറ്റു. തെങ്നൗപാൽ ജില്ലയിലെ പല്ലേൽ ടൗണിന് സമീപം നടന്ന സംഘർഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്.
പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ അസം റൈഫിൾസ് വെടിവെക്കുകയായിരുന്നു.
മെയ്ത്തീകൾ ഇംഫാൽ താഴ്വരയിലും കുക്കികൾ പർവ്വതമേഖലകളിലെയും അഭയാർത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. നൂറുകണക്കിന് കുക്കികൾ അയൽസംസ്ഥാനമായ മിസോറാമിലും അഭയം തേടി. മിസോറാമിലെ ന്യൂനപക്ഷക്കാരായ മെയ്ത്തീകൾ അസമിലേക്ക് പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക