കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ ഇന്ത്യ – പാകിസ്താൻ മത്സരം റിസർവ് ദിനത്തിൽ. ശക്തമായ മഴ തുടരുന്നതിനാലാണ് മത്സരം രണ്ടാം ദിനത്തിലേക്ക് നീട്ടിയത്.
ഇന്ത്യ ബാറ്റുചെയ്യുന്നതിനെ മഴ പെയ്തതോടെ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായിഅധികൃതര് അറിയിച്ചു. ഉച്ചയ്ക്ക് 3 മണിയ്ക്ക് മത്സരം ആരംഭിക്കും. 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്നെയാണ് മത്സരം നടക്കുന്നത്.
ഇടയ്ക്ക് മഴ മാറി ഒമ്പത് മണിയോടെ മത്സരം തുടരുവാൻ തീരുമാനിച്ചിരുന്നു. 34 ഓവറാക്കി ചുരുക്കി മത്സരം നടത്തുവാനാണ് തീരുമാനിച്ചത്. എന്നാൽ വീണ്ടും മഴ ശക്തമായതോടെ മത്സരം മാറ്റിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യ മികച്ച രീതിയില്‍ ബാറ്റുചെയ്യുമ്പോഴാണ് മഴ വില്ലനായി വന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം പുറത്താക്കി. വിരാട് കോലിയും കെ.എല്‍.രാഹുലുമാണ് ക്രീസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക