അഡീഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാൻ അസൗകര്യമുണ്ട് എന്ന് അറിയിച്ചതിനെ തുടർന്ന് എസ് എൻ സി ലാവലിൻ കേസ് 35മത്തെ തവണയും മാറ്റിവെച്ചു. സിബിഐയുടെ ആവശ്യപ്രകാരമാണ് കോടതി ലാവലിൻ കേസ് മാറ്റിവെച്ചത്.
അഡീഷണൽ സോൾസിറ്റർ ജനറലായ, സിബിഐക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന എസ് പി രാജു മറ്റൊരു കേസിന്റെ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചതിനെത്തുടർന്ന് മാറ്റിവയ്ക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും എതിർപ്പുമായി ആരും രംഗത്ത് വരാത്ത സാഹചര്യത്തിൽ കേസ് മാറ്റിവെച്ചതായി കോടതി അറിയിച്ചു. എന്നാൽ ഇനി കേസ് എപ്പോൾ പരിഗണിക്കും എന്ന് കാര്യം കോടതി അറിയിച്ചില്ല.
2017ൽ സുപ്രീംകോടതിയുടെ മുന്നിലെത്തിയ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണ് എസ്എൻ സി ലാവലിൻ കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്നു പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. 2018 ജനുവരി 11ന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ 30ലധികം തവണ ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക