തിരുവനന്തപുരം: കോഴിക്കോട് രണ്ടു നിപ മരണങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പനി ഉള്ളവർ ഫീവർ ട്രയാജുമായി ബന്ധപ്പെടണമെന്ന് നിർദേശത്തിൽ പറയുന്നു. അവിടെ നിന്ന് നേരെ രോഗിയെ ഐസൊലേഷൻ റൂമിലേക്ക് മാറ്റും. ഇൻഫെക്ഷൻ കൺട്രോൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
ഏപ്രൺ, ഗ്ലൗസ് തുടങ്ങി വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണം. രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവരെ ക്വാറന്റൈൻ ചെയ്യുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരേയും ക്വാറന്റൈൻ ചെയ്യും. രോഗികൾക്ക് ആവശ്യമായ രീതിയിൽ റിബവിറിൻ, റെംഡിസിവിർ, മോണോക്ളോണൽ ആന്റിബോഡി, ഫാവിപിറവിർ എന്നീ മരുന്നുകൾ നൽകാമെന്നും മാർഗനിർദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക