റേഡിയേഷൻ ലെവലുകൾ പരിധിക്ക് മുകളിലായതിനാൽ ആപ്പിൾ ഐഫോൺ 12 മോഡലുകൾ വിൽക്കുന്നത് ഫ്രാൻസ് വിലക്കി. എ എൻ എഫ് ആർ എന്ന ഫ്രാൻസിലെ റേഡിയോ ഫ്രീക്വൻസുകൾ നിയന്ത്രിക്കുന്ന ഏജൻസിയാണ് ഫ്രാൻസിൽ ഐഫോൺ 12 വിൽപ്പന നിർത്താൻ ആവശ്യപ്പെട്ടത്. വിൽപ്പന വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.
ഐഫോൺ 12ന്റെ സ്പെസിഫിക് അബ്സോർബ്ഷൻ റേറ്റ് (SAR Value ) 5.7 4 ആണ്. എന്നാൽ യൂറോപ്യൻ നിലവാരമനുസരിച്ച് കിലോഗ്രാമിന് 4.0 വാട്സ് മാത്രമേ പാടുള്ളൂ. ഇതിനകം വിറ്റുപോയ ഫോണുകളിലെ എസ് എ ആർ റേറ്റ് യൂറോപ്പ്യൻ പരിധിയിൽ ഉടൻ എത്തിച്ചില്ലെങ്കിൽ അവയും തിരിച്ചു വിളിക്കേണ്ടി വരുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോൺ പോക്കറ്റിലോ കയ്യിലോ വെക്കുന്ന സമയത്ത് വൈദ്യുത കാന്തിക തരംഗങ്ങൾ മനുഷ്യശരീരം എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതിന്റെ തോതു വച്ചാണ് റേഡിയേഷൻ നിലവാരം തീരുമാനിക്കപ്പെടുന്നത്.
വിറ്റുപോയ ഫോണുകളിലെ പ്രശ്നം സോഫ്റ്റ്വെയർ അപ്ഡേറ്റ് വഴി പരിഹരിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് മന്ത്രി ഴാങ് നോയൽ ബാരറ്റ് പറഞ്ഞു. രാജ്യത്തെ നിയമങ്ങൾ ഡിജിറ്റൽ ഭീമന്മാർ അടക്കം എല്ലാവർക്കും ബാധകമാണ് എന്നും എ എൻ എഫ് ആർ കണ്ടെത്തലുകൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി പങ്കുവെക്കും എന്നും മന്ത്രി പറഞ്ഞു. അതേസമയം ഫ്രാൻസിൽ ഐഫോൺ 12 വിൽക്കുന്നില്ല എന്ന ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക