തിരുവനന്തപുരം: ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്സഷന് പ്രായം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ബസ് ഉടമകള്‍. ബസ് ഉടമകളുമായി ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്നും രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും ബസുടമകള്‍ പറഞ്ഞു.
ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സഷന്റെ പ്രായപരിധി 25ല്‍ നിന്നായി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെയാണ് സ്വകാര്യ ബസുടമകള്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഓള് കേരള ബസ് ഓപ്പറേറ്റഴ്സ് ഓര്‍ഗനൈസേഷനും പ്രതികരിച്ചു.
കണ്സഷന് പ്രായപരിധി 18 ആയി ചുരുക്കണമെന്നാണ് ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്റെ ആവശ്യം. തീരുമാനത്തിനെതിരെ സമരത്തിലേക്ക് പോകുമെന്നും ഓള് കേരള ബസ് ഓപ്പറേറ്റഴ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക