സനാതന ധര്‍മ്മ വിവാദത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് രംഗത്ത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ അഴിമതി ആയുധമാക്കണമെന്നും സനാതന ധര്‍മ്മ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നുമാണ് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
‘ദിവസങ്ങള്‍ക്ക് മുമ്പ്, സനാതന ധര്‍മ്മം സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ക്യാബിനറ്റ് മന്ത്രിമാരോട് പറഞ്ഞത്, അദ്ദേഹം ഇതില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ്’ എന്നാണ് എംകെ സ്റ്റാലിന് പ്രസ്താവനയില്‍ പറഞ്ഞത്.കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍, ബോധപൂര്‍വം സനാതനയെ ദിവസവും സംസാര വിഷയമാക്കി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ബിജെപിയുടെ കുതന്ത്രത്തില്‍ നമ്മുടെ ആളുകള്‍ വീഴരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തടയാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അതിനായി സനാതന ധര്‍മ്മത്തിന്റെ ചുവടുപിടിച്ച് ജനശ്രദ്ധ തിരിക്കുകയാണെന്നും ദ്രാവിഡര്‍ കഴകം നേതാവ് കെ വീരമണി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക