കൊച്ചി: ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെ സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമെന്ന് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് അലൻസിയർ മാപ്പ് പറയണമെന്നും സർക്കാർ നൽകുന്ന ബഹുമാനത്തെ വികലമായി ചിത്രീകരിക്കരുതെന്നും സജി ചെറിയാൻ പറഞ്ഞു. അലൻസിയറിനുള്ള മറുപടി വേദിയിൽ തന്നെ പറയണമെന്ന് കരുതിയതാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, സ്ത്രീവിരുദ്ധ പരാമർശം ആവർത്തിക്കുകയാണ് അലൻസിയർ. സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനത്തിനിടെ താൻ പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശത്തിന് മാപ്പ് പറയില്ലെന്നും അലൻസിയർ പറഞ്ഞു. തെറ്റുചെയ്യാത്ത കാര്യത്തിന് മാപ്പ് പറയേണ്ട കാര്യമില്ല. വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയറുടെ പരാമർശം. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക