കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പുതിയ നിപ കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് സർക്കാർ. നിപ ബാധയിൽ ആശ്വാസ്യകരമായ സ്ഥിതിയാണെന്നും സെക്കൻഡറി തലത്തിലേക്ക് രോഗബാധ പോകുന്നില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ നിപ ബാധയെന്ന് സംശയിക്കപ്പെട്ടിരുന്ന രണ്ടാമത്തെ വ്യക്തിയുടെ സാമ്പിളും നെഗറ്റീവ് ആണെന്ന് റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ട് നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും വെന്റിലേറ്റർ സഹായം അവസാനിപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ 1,233 പേരാണ് നിപ സമ്പർക്കപ്പട്ടികയിലുള്ളത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിൽ 129 ആരോഗ്യപ്രവർത്തകരുൾപ്പെടെ 352 പേരാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക