പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പന്തളം കുളനട ഉളനാട് ചിറക്കരോട്ടു വീട്ടിൽ അനന്തു അനിലിനെ(22) പോലീസ് അറസ്റ്റുചെയ്തു. എറണാകുളത്ത് ഒളിവിൽകഴിഞ്ഞ പ്രതിയെ ശനിയാഴ്ച വൈകീട്ടാണ് പിടികൂടിയത്.
ഫോണിലൂടെ ബന്ധം സ്ഥാപിച്ച് രണ്ടുവർഷമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി യുവാവ് പലതവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെതുടർന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. അടൂർ ഡിവൈ.എസ്.പി. ആർ.ജയരാജിന്റെ നിർദേശപ്രകാരം പന്തളം പോലീസ് ഇൻസ്പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അന്വേഷണവും അറസ്റ്റും നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക