തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി പോലീസിൽ കീഴടങ്ങി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് ഇവർ കീഴടങ്ങിയത്. ഇവരുടെ സഹായി ജോയ്സ് ജോര്‍ജിനെയും പൊലീസ് പിടികൂടി. പിഎസ്സി ഉദ്യോഗസ്ഥയെന്ന വ്യാജേന ഓണ്‍ലൈൻ അഭിമുഖം നടത്തിയത് കോട്ടയം സ്വദേശിയായ ജോയ്സ് ജോര്‍ജാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
രാജലക്ഷ്മിയുടെ സഹായിയുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. കേസില്‍ പ്രതികളിലൊരാളായ രശ്മിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റിലായിരുന്നു. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മിയെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥ എന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് പണം തട്ടിയത്. പൊലീസുകാരിയെന്ന് വിശ്വസിപ്പിക്കാന്‍ യൂണിഫോമിലുള്ള ചിത്രങ്ങള്‍ ഇവര്‍ അയച്ചു നല്‍കിയെന്ന് തട്ടിപ്പിനിരയായവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക