മന്ത്രിസഭയിൽ എല്ലാ ഘടക കക്ഷികൾക്കും സ്ഥാനം നൽകാൻ കഴിയില്ലെന്നും ആഗ്രഹങ്ങളും മോഹങ്ങളും എല്ലാവർക്കുമുണ്ടാകുമെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ . നേരത്തേ തീരുമാനിച്ചത് അനുസരിച്ചാണ് പോകുന്നതെന്നും എൽഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസഭാ രൂപീകരണ സമയത്ത് മന്ത്രിസ്ഥാനം നൽകാൻ കഴിയില്ലെന്നും ജയരാജൻ വ്യക്തമാക്കി.
പകുതി സമയം ഒരു കക്ഷിക്ക് പകുതി സമയം മറ്റൊരു കക്ഷിക്ക് എന്ന് പൊതുനിലപാട് സ്വീകരിച്ചു. അത് എല്ലാവരും അംഗീകരിച്ചതാണ്. തീരുമാനിച്ചതിൽ ഒരു മാറ്റവും ഉണ്ടാകില്ല. നവംബറിൽ നടപ്പിലാകും. കോവൂർ കുഞ്ഞുമോൻ കത്തുനൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക