തന്റെ മേലുദ്യോഗസ്ഥനെ കൊന്ന് ക്വാർട്ടേഴ്സിന്റെ മുറ്റത്ത് കുഴിച്ചിട്ട സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ആർകെ പുരത്താണ് കൊടും ക്രൂരത നടന്നത്. സർവേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫീസർ കോംപ്ലക്സിലെ സീനിയർ സർവേയറായ മഹേഷിനെയാണ് അതേ ഓഫീസിലെ പ്യൂണായ അനീഷ് എന്ന യുവാവ് കൊലപ്പെടുത്തിയത്.
സഹോദരനെ കാണാനില്ലെന്ന മഹേഷിന്റെ ജേഷ്ഠന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകവിവരം പുറത്തായത്. മഹേഷ് തന്റെ കാമുകിയോട് അപമര്യാദയായി പെരുമാറിയെന്നും തന്റെ പക്കൽ നിന്നും കടം വാങ്ങിയ 9 ലക്ഷം രൂപ തിരികെ തന്നില്ലെന്നും, അതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പ്രതി അനീഷ് പൊലീസിന് നൽകിയ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക