തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്ര ബാബു നായിഡുവിനെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ആന്ധ്രപ്രദേശ് സിഐഡി നൽകിയ കസ്റ്റഡി അപേക്ഷ സ്വീകരിച്ചുകൊണ്ട് വിജയവാഡ എസിബി കോടതിയുടേതാണ് ഉത്തരവ്. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചന്ദ്രബാബു നായിഡു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ചന്ദ്രബാബു നായിഡു.
ഭരണത്തിലിരിക്കെ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി രൂപീകരിച്ച ആന്ധ്രപ്രദേശ് സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ 317 കോടി രൂപയുടെ അഴിമതി നടത്തിയിട്ടുണ്ട് എന്നാണ് നായിഡുവിനെതിരെയുള്ള ആരോപണം. വ്യാജ കമ്പനികൾക്ക് തുക കൈമാറിയതായി തുടർന്ന് നടന്ന അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും നായിഡു തന്നെയാണ് എന്ന് സിഐഡി മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക