സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അതിസങ്കീർണ്ണമായവയെ അനായാസേനെ തിരശീലയിലെത്തിക്കാൻ അദ്ദേഹത്തിന്റെ ആഖ്യാനരീതിക്ക് കഴിഞ്ഞിരുന്നു. പ്രണയം, വിരഹം, പക, തമാശ തുടങ്ങി എല്ലാ വികാരങ്ങളേയും ആസ്വാദകർക്ക് മുന്നിൽ തന്മയത്വത്തോടെ അവതരിപ്പിച്ച കെ.ജി ജോർജ്ജ് ചലചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ അവിസ്മരണീയമാണ് എന്ന് ഇ പി ജയരാജൻ പറഞ്ഞു.
മറക്കാനാവാത്ത നിരവധി സിനിമകൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. സ്വപ്നാടനം എന്ന ആദ്യ സിനിമയ്ക്ക് ദേശീയ പുരസ്കാരം നേടിയതാണ് ജോർജ്ജിലെ സംവിധാന മികവെന്നും ഇ പി ജയരാജൻ പറഞ്ഞു. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ ജി ജോർജിന്റെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഇ പി ജയരാജൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
ഇന്ന് രാവിലെ എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക