ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിൽ 244 പേർ പിടിയിൽ. 246 കേസുകൾ രജിസ്റ്റർ ചെയ്തു. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സ്ഥിരം വിൽപ്പനക്കാരുടെ ഡാറ്റാ ബാങ്ക് പൊലീസ് തയ്യാറാക്കിയിരുന്നു. മയക്കുമരുന്ന് കേസുകളിൽ ശിക്ഷയനുഭവിച്ചവരുമായി ബന്ധമുള്ളവരെയും ഒരു മാസത്തോളം നിരീക്ഷിച്ചശേഷമാണ് പരിശോധന നടത്തിയത്. 1373 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.
പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദേശപ്രകാരം ക്രമസമാധാനപാലന വിഭാഗം എഡിജിപി എം ആർ അജിത്കുമാറിന്റെ നേതൃത്വത്തിൽ റേഞ്ച് തലത്തിലെ എൻഡിപിഎസ് കോ ഓർഡിനേഷൻ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും സംയുക്തമായാണ് ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധന സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക