മണിപ്പൂർ കലാപ തുടർച്ചയായി രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ വന്‍ പ്രതിഷേധം. തൗബാലിലെ ബിജെപി ഓഫീസ് തീയിട്ടതിന് പിന്നാലെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ സ്വകാര്യ വസതിയിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ച് ആള്‍ക്കൂട്ടം.
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ സ്വകാര്യവസതിയിലേക്ക് മാര്‍ച്ച് നടത്തിയ ആള്‍ക്കൂട്ടമാണ് വീടിനുള്ളിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചത്.
400ഓളം മെയ്തേയ് സംഘടനകളുടെ പ്രതിഷേധമാണ് നടന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷം രൂപപ്പെട്ടു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി കണ്ണീര് വാതകവും ലാത്തിചാര്‍ജും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക