തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിനെതിരായ കോഴ ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്ത് വരുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സത്യം പുറത്ത് വന്നതിന് ശേഷം വീണ്ടും കാണാമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമനക്കോഴ വിവാദത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന അഖിൽ സജീവൻ മുൻപും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശിയായ കേന്ദ്ര സർക്കാർ ജീവനക്കാരനിൽ നിന്നും മകൾക്ക് കെൽട്രോണിൽ ജോലി വാഗ്ദാനം ചെയ്ത് 48 ലക്ഷം രൂപ തട്ടിയെടുത്തു. 36 തവണയായി പണം തട്ടിയെടുത്തെന്നായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക