മേഘങ്ങളിൽ പ്ലാസ്റ്റിക് കണങ്ങളായ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് കണ്ടെത്തലിൽ ജപ്പാനിലെ ഗവേഷകർ. എൺവയോൺമെന്റൽ കെമിസ്ട്രി ലെറ്റേഴ്സ് എന്ന ജേർണലിലാണ് ഇതു സ്ഥിരീകരിച്ച് പഠനം പ്രസിദ്ധീകരിച്ചത്. എന്നാൽ, ഇത് കാലാവസ്ഥയെ ഏത് തരത്തിൽ ബാധിക്കുന്നുവെന്ന് പൂർണമായി മനസ്സിലാക്കിയിട്ടില്ല.
വ്യാവസായിക മലിനജലം, തുണിത്തരങ്ങൾ, സിന്തറ്റിക് കാർ ടയറുകൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, മറ്റു സ്രോതസ്സുകൾ എന്നിവയിൽനിന്ന് വരുന്ന അഞ്ച് മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക്സ് എന്ന ഇനത്തിൽ ഉൾപ്പെടുത്തുന്നത്. വസേഡ സർവകലാശാലയിലെ ഹിരോഷി ഒക്കോച്ചിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം നടത്തിയത്.
ഫ്യുജി, ഒയാമ പർവതങ്ങളിൽനിന്ന് മൂടൽമഞ്ഞിലെ വെള്ളം ശേഖരിച്ചായിരുന്നു പഠനംസങ്കടിപ്പിച്ചത്. 7.1 മുതൽ 94.6 മൈക്രോമീറ്റർവരെ വലുപ്പമുള്ള ഒമ്പത് വ്യത്യസ്ത തരം പോളിമറുകളും ഒരുതരം റബറും മേഘത്തിലെ മൈക്രോപ്ലാസ്റ്റിക്കിൽ സംഘം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക