നിപ വൈറസിൽ കൂടുതൽ ആശ്വാസവാർത്ത. 223 പേരെ സമ്പർക്ക പട്ടികയിൽ നിന്നും ഒഴിവാക്കി.44 പേർ മാത്രമാണ് ഇനി സമ്പർക്ക പട്ടികയിൽ ശേഷിക്കുന്നത്. നിപ വൈറസ് ബാധിച്ചു ചികിത്സയിലായിരുന്ന നാല് പേരുടേയും ഫലം മുൻപേ നെഗറ്റീവായിരുന്നു.
ഈ മാസം അഞ്ചാം തിയതിയോടെ എല്ലാവരുടെയും ഐസൊലേഷന്‍ കാലാവധി അവസാനിക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 26 വരെ തുടരുമെന്നും മന്ത്രി പറഞ്ഞു.
പുനെ എന്‍ഐവി സംഘം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ ഉണ്ടാകും. ട്രൂ നാറ്റ് പരിശോധനാ സംവിധാനം നടപ്പിലാക്കുമെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. ഐസൊലേഷനില്‍ കഴിയുന്നവര്‍ എന്തെങ്കിലും ലക്ഷണം കാണിക്കുകയാണെങ്കില്‍ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക