ഓൺലൈൻ വാർത്താ പോർട്ടൽ ആയ ന്യൂസ് ക്ലിക്കിന് നേരെയുള്ള ഡൽഹി പോലീസിന്റെ നടപടി അതീവ ഗൗരവകരമാണെന്നും പുനഃ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചു പോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുള്ള ബദൽ മാർഗ്ഗങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ് എന്നും അതിന്റെ ഭാഗമായി ഉണ്ടായതാണ് ഡൽഹി പോലീസിന്റെ ന്യൂസ് ന്യൂസ് ക്ലിക്ക് നു നേരെയുള്ള നടപടി എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് രീതിക്കെതിരെ നിർഭയമായും സത്യസന്ധമായും വാർത്താ ശേഖരണം നടത്തുന്നതിനും അത് പ്രദർശിപ്പിക്കുവാനും ഉള്ള മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന നടപടികളാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്;
“മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ “ന്യൂസ് ക്ലിക്കി”നുനേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ന്യൂസ് ക്ലിക്കിനെതിരായ ഡെൽഹി പൊലീസിന്റെ നടപടി പുന:പരിശോധിക്കണം.
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക