വടക്കന്‍ സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പത്തായതായി റിപ്പോർട്ട്. 22 സൈനികര്‍ ഉള്‍പ്പെടെ 80 പേരെ പ്രളയത്തിൽ കാണാതായി. രാവിലെ കാണാതായ 23 സൈനികരില്‍ ഒരാളെ പിന്നീട് രക്ഷപ്പെടുത്തിയിരുന്നു.
സ്ത്രീസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം വിനോദസഞ്ചാരികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് അറിയിച്ചു. ബുധനാഴ്ചയാണ് ലൊനാക് തടാകത്തിന് മുകളിലെ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ടീസ്റ്റ നദിയില്‍ മിന്നല്‍പ്രളയമുണ്ടായത്.
ദുരന്തത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. സാധ്യമായ എല്ലാ പിന്തുണയും അദ്ദേഹത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിനിടെ പ്രകൃതിദുരന്തത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി സിക്കിം സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക