തിരുവനന്തപുരം: ഓരോ മത വിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് വി.ശിവൻകുട്ടി പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങൾക്ക് വിലക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ കണ്ടശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്. വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ കണ്ടശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, അനിൽകുമാറിന്റെ തട്ടം പരാമർശത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആചാരക്രമത്തെ വെല്ലുവിളിച്ച അധികാരികളുടെ പല്ലു കൊഴിഞ്ഞതാണ് അനുഭവമെന്നും തിരുവഞ്ചൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക