വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ ജിം ട്രെയിനറായ യുവതിയുടെ പരാതിയിൽ അറസ്റ്റിലായ നടനും മോഡലുമായ ഷിയാസ് കരീമിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ ഗൾഫിൽ നിന്നും ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഷിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചിരുന്നു.
ജിം ട്രെയിനറായ യുവതിയുടെ പരാതിയിൽ ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഷിയാസിനെ തടഞ്ഞത്.
32 വയസ്സുകാരിയായ വിവാഹബന്ധം വേർപിരിഞ്ഞ യുവതിക്ക് വിവാഹ വാഗ്ദാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെയും എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വെച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നും പണം തട്ടിയെടുത്തെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. മറ്റൊരു വിവാഹത്തിനായി ഷിയാസ് കരീം ഒരുങ്ങുന്നതിനിടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക