മഹാരാഷ്ട്ര നിയമസഭയില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസില്‍ സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് എന്‍സിപി രംഗത്ത്. സ്പീക്കര്‍ ബോധപൂര്‍വം കാലതാമസം വരുത്തിയെന്ന് ആരോപിച്ച് ആണ് എന്‍സിപി എംഎല്‍എ ജയന്ത് പാട്ടീല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലനില്‍ക്കുന്ന കേസിനെ കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതേസമയം അപേക്ഷയില്‍ നടപടിയുണ്ടായില്ല. വിമത എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.
എന്നാൽ അച്ചടക്കലംഘനം ആരോപിച്ച് എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ നേരത്തെ തീരുമാനമെടുക്കാന്‍ ശരദ് പവാര്‍ വിഭാഗം നല്കിയ ഹര്‍ജിയില്‍ നിയമസഭാ സ്പീക്കര്‍ നടപടിയൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല. ജൂലൈ 9ന് ആണ് ശരദ് പവാര്‍ വിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക