ബിഹാറിന്റെ മാതൃകയില്‍ സംസ്ഥാനത്തും ജാതി സര്‍വേ നടത്തുമെന്ന് വ്യക്തമാക്കി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്ത്. സര്‍ക്കാരിന് നയങ്ങളും പദ്ധതികളും ആവിഷ്കരിക്കാന്‍ ജാതി സര്‍വേ സുപ്രധാനമാണെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.
രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് നിര്‍ണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമായ കാര്യമാണ്. മുമ്പും ജാതി സര്‍വേയെ അനുകൂലിച്ച് രാജസ്ഥാന് മുഖ്യമന്ത്രി സംസാരിച്ചിരുന്നു. പിന്നാലെ ഓഗസ്റ്റില്‍, അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ സംസ്ഥാനത്തെ ‘യഥാര്‍ത്ഥ’ മറ്റ് പിന്നോക്ക വിഭാഗ (ഒബിസി) സമുദായങ്ങള്‍ക്ക് ആറ് ശതമാനം അധിക സംവരണം പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ കോണ്‍ഗ്രസ് ജാതി സര്‍വേയെ പിന്തുണക്കുകയും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒബിസി) ഊന്നല്‍ നല്കി ജനസംഖ്യാടിസ്ഥാനത്തില്‍ അവകാശങ്ങള്‍ നല്‍കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് തങ്ങളുടെ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയാല്‍, ബീഹാറില്‍ നടത്തിയ രീതിയുടെ മാതൃകയില്‍ ജാതി സര്‍വേ നടത്തുമെന്ന് ഛത്തീസ്ഗഡില്‍ വെച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക