ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്ട്രമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഫലസ്തീൻ ജനതക്കു നേരെ പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തിവരുന്ന ഫാസിസ്റ്റ് ആക്രമണങ്ങളില്‍ സഹികെട്ട് ഹമാസ് നടത്തിയ പ്രത്യാക്രമണമാണെന്നും എം.എ ബേബി പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ അനുകൂല നിലപാട് അത്യന്ത്യം ദൗർഭാഗ്യകരമാണെന്നും എം.എ ബേബി പ്രതികരിച്ചു. ജറുസലേം തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം വേണമെന്നും ബേബി പറഞ്ഞു
അമേരിക്കൻ പക്ഷപാതിരാജ്യങ്ങൾക്കൊപ്പം നിന്ന് ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ലോകരാഷ്ട്രീയ നീതിക്കും ലോകസമാധാനത്തിനും ഇന്ത്യയുടെ ദേശീയതാല്പര്യങ്ങൾക്കും എതിരാണ്. സ്വതന്ത്ര ഇന്ത്യ എന്നും പാലസ്തീന്റെ സ്വയം നിർണയാവകാശത്തിനൊപ്പം ആയിരുന്നു. അടുത്ത കാലം വരെയും ഇന്ത്യയ്ക്ക് ഇസ്രായേലുമായി നയതന്ത്രബന്ധം പോലും ഉണ്ടായിരുന്നില്ല. പടിഞ്ഞാറൻ ഏഷ്യയിൽ അമേരിക്കയും ഇംഗ്ളണ്ടും കൂടെ സ്ഥാപിച്ച ഈ മതഭീകരരാഷ്ട്രത്തെ ഇന്ത്യ അംഗീകരിച്ചിരുന്നുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
248 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതേ തുടർന്നാണ് ഹമാസ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭൂപ്രദേശങ്ങൾ ഇസ്രായേൽ കൈക്കലാക്കി. യു.എൻ പ്രമേയം അംഗീകരിക്കണമെന്നും പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടു നൽകാൻ ഇസ്രായേൽ തയ്യാറാകണം. പ്രശ്നം പരിഹരിക്കാൻ ഇരു രാഷ്ട്രങ്ങളും തത്വം പാലിക്കേണ്ടിവരും. ഐക്യരാഷ്ട്രസഭ പ്രമേയം അംഗീകരിക്കണം ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക