ഷുഹൈബ് വധക്കേസ് ഒന്നാംപ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ചുമത്തിയ കാപ്പ ഒഴിവാക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കാപ്പ ചുമത്താൻ പര്യാപ്തമായ കേസല്ല വിയ്യൂർ ജയിലറെ ആക്രമിച്ച കേസ് എന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.
ഫെബ്രുവരിയിലാണ് വധക്കേസുകളിലും കൊട്ടേഷൻ കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ആദ്യമായി കാപ്പ ചുമത്തുന്നത്. വിയ്യൂർ ജയിലിൽ നിന്ന് ആറുമാസം തടവ ശിക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 27ന് പുറത്തിറങ്ങിയ ആകാശ് തില്ലങ്കേരിക്കെതിരെ കണ്ണൂരിലെ വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിനിടെ സെപ്റ്റംബർ 13ന് വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.
വിയ്യൂരിൽ ഫോൺ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മർദ്ദിച്ച കേസ് ജയിലിന് അകത്തു നടന്ന സംഭവമായതിനാൽ കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് ആഭ്യന്തരവകുപ്പ് സെപ്റ്റംബർ 27ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക