തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ അര്‍ബന്‍ സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തരയോഗം വിളിച്ച് ആര്‍ബിഐ. കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ടെന്ന ആരോപണവും പരിശോധിക്കാനാണ് തീരുമാനം. വെള്ളിയാഴ്ച കൊച്ചിയില്‍ വെച്ചാണ് യോഗം ചേരുന്നത്.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ അര്‍ബന്‍ ബാങ്കുകളുടെ ഇടപാടുകളും പരിശോധിക്കും.
കരുവന്നൂര്‍ ബാങ്കുമായി രണ്ട് അര്‍ബന്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇഡി റിപ്പോര്‍ട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുമായി അര്‍ബന്‍ ബാങ്കുകള്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും.
അര്‍ബന്‍ ബാങ്ക് പ്രതിനിധികളില്‍ നിന്ന് പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുകയാണ് യോഗത്തിന്റെ പ്രധാനലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് നിയന്ത്രിക്കണമെന്നുമായിരുന്നു ആര്‍ബിഐയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക