റിയാദ്: ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി സൗദിയും ഇറാനും. ഇറാന് പ്രസിഡന്റ് ഇബ്രാബിം റൈസിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ടെലിഫോണിലൂടെയാണ് ചര്‍ച്ച നടത്തിയത്. പലസ്തീനെതിരെയുള്ള യുദ്ധക്കുറ്റങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റൈസിയും സൗദി കിരീടാവകാശിയും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇസ്രയേലും പലസ്തീനും തമ്മിലുള്ള നിലവിലെ സാഹചര്യം അവസാനിപ്പിക്കാന്‍ സൗദി കിരീടാവകാശി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സൗദി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അദ്ദേഹം എതിര്‍ക്കുന്നതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ചൈനയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഏഴ് വര്‍ഷമായി ശത്രുതയില്‍ കഴിഞ്ഞിരുന്ന ഇറാനും സൗദിയും ബന്ധം പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക