വാഷിംഗ്ടണ്‍: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനൊരുങ്ങി അമേരിക്ക. വെള്ളിയാഴ്ച മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇസ്രയേലിലേക്ക് പുറപ്പെടുമെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.
പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനായി കുറഞ്ഞത് നാല് വിമാനങ്ങളെങ്കിലും അമേരിക്ക അയയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇസ്രയേലില്‍ ഇതിനോടകം 27 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 160,000-170,000 അമേരിക്കക്കാര്‍ ഇസ്രയേലിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇസ്രയേല്‍ ബന്ദികളാക്കിയവരില്‍ അമേരിക്കന്‍ പൗരന്മാരുണ്ടെന്നും കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക