യുപിഎ കേസ് ചുമത്തിയതുമായി ബന്ധപ്പെട്ട ഓൺലൈൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്ക് സമർപ്പിച്ച ഹർജി കോടതി തള്ളി. അന്വേഷണത്തിന് തടസ്സം നിൽക്കാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ ഡൽഹി ഹൈക്കോടതി ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്തയും ന്യൂസ് ക്ലിക്കിന്റെ എച്ച് ആർ മേധാവി അമിത് ചക്രവർത്തിയും നൽകിയ ഹർജി തള്ളുകയായിരുന്നു.
ഇരു കൂട്ടരുടെയും വാദം കേട്ട ഹൈക്കോടതി മുൻവിധിയോടു കൂടി കേസിനെ സമീപിക്കാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി. ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നുവന്നത് എന്നും അന്വേഷണം നടക്കേണ്ടതുണ്ട് എന്നും വ്യക്തമാക്കിയ കോടതി യുക്തിസംബന്ധമായ വിചാരണയിലേക്ക് കടക്കാൻ സമയമായിട്ടില്ലെന്നും ചേർത്തു.
മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് ന്യൂസ് ക്ലിക്കിനു വേണ്ടി കോടതിയിൽ ഹാജരായത്. യുപിഎ വകുപ്പ് ചുമത്തിയത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച ന്യൂസ് ക്ലിക്ക് ചൈനയിൽ നിന്നും തങ്ങൾ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ല എന്ന് ആവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക