കോഴിക്കോട്: ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായ്. നെഹ്റു മുതല്‍ ഇങ്ങോട്ടുള്ള മുഴുവന്‍ പ്രധാനമന്ത്രിമാരും സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് നിലവില്‍ ഇന്ത്യ സ്വീകരിച്ചതെന്ന് സമസ്ത നേതാവ് പറഞ്ഞു.
ഹമാസ് സ്വാതന്ത്ര്യസമര പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യ ചേരി ചേരാ നയം പിന്തുടരുന്ന രാജ്യമാണ്. പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുമെന്നും നാസര്‍ ഫൈസി കൂടത്തായ് പറഞ്ഞു.
ഹമാസ് ഏകപക്ഷീയമായി ഇസ്രയേലിനെ ആക്രമിച്ചിട്ടില്ല. പ്രശ്നം തുടങ്ങിയത് ഇസ്രയേല്‍ ആണ്. ഇസ്രയേല്‍ ഒരു ജാര രാജ്യമാണ്. പ്രാര്‍ത്ഥനയാണ് ശക്തമായ ആയുധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക