ഇന്ത്യ സഖ്യത്തിന്റെ ജാതി സെൻസസ് ആവശ്യത്തെ ചോദ്യം ചെയ്ത് വെള്ളാപ്പള്ളി നടേശൻ. ജാതി സെൻസസ് വെറും ഇലക്ഷൻ സ്റ്റണ്ടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അയിത്തം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ദേവസ്വം മന്ത്രിക്കുണ്ടായ അനുഭവം തന്നെ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസിൽ പിന്നോക്കക്കാരന് പ്രയോജനം ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് ഇത്തരമൊരാവശ്യം വരുന്നത്. ജാതി സെൻസസ് നടത്തുന്നത് എന്തിനാണെന്ന് അത് നടത്തുന്നവര്‍ പറയുന്നില്ലെന്നും രാഷ്ട്രീയാധികാരം കൊടുക്കാനാണെങ്കിൽ അക്കാര്യം അവർ വ്യക്തമാക്കേണ്ടതുണ്ടെന്നും വെള്ളാപ്പള്ളി. പിന്നോക്കക്കാരെ പറ്റിക്കാനാണ് ജാതി സെൻസസെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയഭേദമന്യേ ചില സഹകരണ സ്ഥാപനങ്ങളിൽ കൊള്ള നടന്നിട്ടുണ്ട്. അതിന്റെ പേരിൽ ഈ മേഖലയെ അടച്ചാക്ഷേപിച്ച് തകർക്കാൻ ശ്രമിക്കുന്നന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. വിഴിഞ്ഞത്ത് അണികളെ യുദ്ധത്തിനിറക്കുന്നത് ശരിയല്ല. മത മേലധ്യക്ഷൻമാർ പക്വതയോടെ പെരുമാറണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക