2018 ൽ കർണാടകയിലെ ചിക്ക ബല്ലാപൂരിൽ കണ്ടെത്തിയ ചോളതിരിത്തി പുഴുവിന്റെ സാന്നിധ്യം മലപ്പുറം ജില്ലയിലും. മലപ്പുറം ജില്ലയിലെ മൂത്തേടം പാറയിൽ ഷിബുവിന്റെ കൃഷിയിടത്തിലാണ് ചോള ചെടികളിൽ അധിനിവേശ കീടമായ ചോളത്തിരുത്തി പുഴുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.
കേരള കാർഷിക സർവകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ ഗവാസ് രാകേഷ്, എറണാകുളം കേന്ദ്ര-സംയോജിത കീടനിയന്ത്രണ കേന്ദ്രം അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസറായ ടോം ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കീടത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തെക്കേ അമേരിക്ക ആഫ്രിക്കൻ രാജ്യങ്ങളിൽ വൻനാശം വിതച്ച ചോളതിരിത്തി പുഴുക്കൾ കേരളത്തിൽ വയനാട്ടിലാണ് 2021ൽ ആദ്യമായി കാണപ്പെടുന്നത്.
ചോളത്തിൽ മാത്രമല്ല വാഴ,പച്ചക്കറി,നെല്ല് എന്നിവയിലും 2021ൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കർണാടകയിൽ നിന്നും കാലി തീറ്റയ്ക്കായി കൊണ്ടുവരുന്ന ചോള തണ്ടുകളിൽ നിന്നാണ് വയനാട്ടിൽ ഇവയുടെ സാന്നിധ്യം എത്തിയത് എന്നാണ് നിഗമനം. ട്രൈക്കോഗ്രാമ പെറ്റിയോസം, മിത്ര കീടം ചെഞ്ചാഴി, എന്നിങ്ങനെ കീട നിയന്ത്രണ കേന്ദ്രം തയ്യാറാക്കിയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ടോം ചെറിയാൻ, ഡോ ഗവാസ് എന്നിവരുടെ നേതൃത്വത്തിൽ പുഴുവിന്റെ വ്യാപനം വയനാട്ടിൽ നിയന്ത്രണ വിധേയമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക