വിജയ് ചിത്രം ലിയോയ്ക്ക് പുലര്‍ച്ചെ നാല് മണിക്ക് പ്രത്യേക ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍മാതാക്കളുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. പുലര്‍ച്ചെയുള്ള ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുമതി നല്കാന് സര്‍ക്കാരിനോട് നിര്‍ദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 19-നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
എന്നാല്‍ കേരളത്തില്‍ പുലര്‍ച്ചെ മുതല്‍ ചിത്രത്തിന് ഷോ ഉണ്ടാകും. പുലര്‍ച്ചെയുള്ള ഷോകള്‍ അനുവദിക്കണം എന്ന വിതരണക്കാരുടെ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു. റിലീസ് ദിനമായ ഒക്ടോബര്‍ 19-ന് പുലര്‍ച്ചെ നാലിനും ഒന്‍പതിനുമായി രണ്ട് സ്പെഷ്യല്‍ ഷോകളും 20 മുതല്‍ 24 വരെയുള്ള ദിനങ്ങളില്‍ രാവിലെ ഏഴിന് ഒരു സ്പെഷ്യല്‍ ഷോയും നടത്താനുള്ള അനുമതിക്കായാണ് നിര്‍മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ചത്. ഈ ആവശ്യമാണ് കോടതി തള്ളിയത്.
നിലവില്‍ രാവിലെ ഒന്‍പത് മണി മുതല്‍ മാത്രമേ തമിഴ്നാട്ടില്‍ സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുകയുള്ളു. അതേസമയം, അയല്‍ സംസ്ഥാനങ്ങളില്‍ നേരത്തെ പ്രദര്‍ശനം ആരംഭിക്കുന്നത് തമിഴ്നാട്ടിലെ കളക്ഷനെ ബാധിക്കുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. റിലീസിന്റെ പിറ്റേ ദിവസം മുതലെങ്കിലും തുടര്‍ച്ചയായി എഴു മണി മുതല്‍ ഷോ അനുവദിക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ ലിയോ തീയറ്റേറിലെത്തിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് വിതരണാവകാശം വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക